Sunday, January 23, 2011

എക് ചതുര കാക്ക..

ഞാനും അന്‍വറും  താമസിച്ചിരുന്നത് ഒരു കൊച്ചു ഹോസ്റ്റല്‍ തന്നെ എന്ന് പറയാം .
അവിടെ ഉണ്ടായിരുന്ന ഒരു കഥാ പാത്രം ആണ് കുറുപ്പ്.
കുറുപ്പിനെ കുറിച്ച് പറയണം എങ്കില്‍  കുറച്ചു ഏറെ പറയാന്‍ ഉണ്ട്.
അവനു അടിയും വഴക്കും ഒന്നും ഒരു പ്രശനം അല്ല അവന്‍ ഒരു കിടിലം ആണെന്ന് പറഞ്ഞാല്‍ കൊലപാതകം വേണമെങ്കിലും അവന്‍ യേല്‍ക്കും. പോളി ടെക്നികാല്‍  ലില്‍ ഒരിക്കല്‍ അടി ഉണ്ടായി കുറുപ്പ് അതില്‍ ഇല്ലായിരുന്നു,അത് കണ്ടു കൊണ്ടു നിക്കുവയിരുന്നു . അവസാനം ആരോ വന്നു ചോദിച്ചപ്പോ ഗമക്ക് വണ്ടി ആ തല്ലു ഉണ്ടാക്കിയത് അവനാണ് എന്ന് വെയിറ്റിട്ട്  പറഞ്ഞു അവിടെ വെറുതെ പോയ അടി ഇരന്നു വാങ്ങികൊണ്ട്  ആണ് പുള്ളി വന്നത് .അന്‍വറും കുറുപ്പും അടയും ചക്കരയും പോലെ ആണ് .അക്കാലത്തു ഇറങ്ങിയ സ്പ്രിറ്റ് ടിന്റെ  ഒരു കാക്ക കല്ല് പറക്കി ഇടുന്ന പരസ്യം , കാക്ക യെ ക്കാള്‍ അലമ്ബായിട്ടു ഇവര് രണ്ടു പേരും ചേര്‍ന്ന് പാടും.
കാക്കകള്‍ക്ക് ഇത് അറിയാത്ത ഭാഗ്യം ഇല്ലെന്ക്കില്‍ കാക്കകളുടെ കൂട്ട ആത്മഹത്യ യോ അല്ലെങ്കില്‍ ഇവന്മാര്‍ കാക്കകളുടെ കൊത്തു കൊണ്ടു ചാകുകയോ ചെയ്തേനെ ..
ഇതില്‍ ഏറ്റവും വലിയ ക്രൂരത എന്തെന്നാല്‍ രാവിലെ എന്നും ഇത് കേട്ട് ഉണരുക .അതും അതിരാവിലെ ഞങള്‍ അത് കേട്ട ഉണരുന്നത്....
അങ്ങിനെ ഇരിക്കെ കുറുപ്പ് അന്‍വറും  ആയി പിണങ്ങി .
അന്‍വര്‍ റി നെ കുറുപ്പ് മണ്ടാ എന്ന്  വിളിച്ചു കളിയാക്കി .... ഒരു പ്രപഞ്ഞ സത്യം കേട്ട പോലെ അന്‍വര്‍ റിനു അത് ഫീല്‍ ആയി .
അവര് വഴക്കായി . കുറുപ്പ് അവനെ ചൊ ടിപ്പിക്കനയീ വീണ്ടും മണ്ടാ എന്ന് വിളിച്ചു .
അന്‍വര്‍ അവിടെ ചുരുടി വച്ചിരുന്ന പായ വലിച്ചു എടുത്തു കുറുപ്പിന്റെ തലയ്ക്കു ആഞ്ഞു ഒറ്റ അടി ....
കുറുപ്പ് IRON man  Under wear ന്റെ പരസ്യത്തി നില്‍ക്കുപോലെ നിന്ന് എന്നിട്ട് ഒരു ചിരി ... ഹ ഹ ഹ ..... ഒന്നും പറ്റിയില്ല ട മണ്ടാ...
പെട്ടെന്ന് അന്‍വര്‍ മുറിയിലേക്ക് കയറി പോയി .... കുറുപ്പ് അട്ടഹഷിച്ചു മണ്ടന്‍ പിനഗി പോണൂ .2 മിനിറ്റ് കഴിഞ്ഞു അന്‍വര്‍ ഒരു കത്തിയും ആയി മുറീന്നു ഇറങ്ങി വന്നു .
കുറുപ്പ് പട്ടിയുടെ വാലില്‍ പടക്കം കത്തിച്ചത് പോലെ എങ്ങോട്ടോ ഇറങ്ങി ഓടി .  രാത്രി ആയപ്പോള്‍ തിരികെ വന്ന്നു ... വല്ല കാര്യം ഉണ്ടോട ഞങള്‍ ചോദി ചു ....
എടാ അവനു വട്ടാട....കുറുപ്പ് പറഞ്ഞു..
ഞാന്‍ : ഇത് അവന്‍ കേള്‍ക്കണ്ട .... അവള്‍ വടി വാലും ആയി വരും....
പിന്നെ കുറച്ചു നാളത്തേക്ക് ... "എക് ചതുര  കാക " പരസ്യം  കേള്‍ക്കാതെ സുഗമായി ഉറങ്ങാന്‍ പറ്റി ....

--
Renjith Vijayan

No comments:

Post a Comment